Sunday, July 5, 2015

ഈ  യാത്ര ഇന്ത്യയുടെ ആത്മാവിലൂടെ

ഈ  യാത്ര ഇന്ത്യയുടെ ആത്മാവിലൂടെ

Posted on: Sunday, 28 June 2015


ചില നടത്തങ്ങളുണ്ട്, കാതങ്ങൾ  പിന്നിടുന്തോറും കാലുകളിൽ  ഊർജം നിറയ്‌ക്കുന്നതും കാലത്തെ മുന്നോട്ട്  നയിക്കുന്നതും. ഇന്ത്യയുടെ ആത്മാവ്  ഗ്രാമങ്ങളിലാണെന്നും കാലുകൾ കൊണ്ട് കാലത്തെയും ദൂരത്തെയും അതിജീവിക്കാം എന്നുമുള്ള ഗാന്ധി സൂക്തങ്ങളെ പിന്തുടരുന്നൊരു അറുപത്തിയേഴുകാരൻ മലയാളിയുണ്ട്. തിരസ്‌കൃത ജനവിഭാഗങ്ങൾക്ക്  വേണ്ടി  45 വർഷമായി  'നടക്കുന്ന"  ഇദ്ദേഹത്തെ ഉത്തരേന്ത്യൻ ആദിവാസികളും ഗ്രാമീണരും രാജാജി  എന്നു വിളിക്കുന്നു. 2012ൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ച് ഗ്വാളിയോറിൽ നിന്ന് ആഗ്ര വരെ നടന്ന ജനസത്യാഗ്രഹ പദയാത്രയുടെ അമരക്കാരനായാണ്  പി.വി.രാജഗോപാലിനെ മലയാളികൾക്ക് പരിചയം. സ്ഥാപക പ്രസിഡന്റായ രാജാജിയുടെ നേതൃത്വത്തിൽ  'ഏകതാ പരിഷത്ത്" പദയാത്രയായി  ഇതുവരെ പിന്നിട്ടത്  30000 കിലോമീറ്റർ ! 12000 ത്തോളം മനുഷ്യരെ അടിമത്തത്തിൽ നിന്ന്  മോചിപ്പിച്ചിരുന്നു ഈ മലയാളി.
http://goo.gl/9vA34G
തില്ലങ്കേരിയുടെ പുത്രൻവി പ്ളവത്തിന്റെ ഈറ്റില്ലമായ കണ്ണൂരിലാണ്  രാജാജിയുടെ ജനനം. മട്ടന്നൂർ തില്ലങ്കേരി ഗ്രാമത്തിൽ സ്വാതന്ത്ര്യ സമരസേനാനി പുത്തൻവീട്ടിൽ ചാത്തുകുട്ടി നമ്പ്യാരുടെയും മാധവിയമ്മയുടെയും നാലാമത്തെ മകൻ. രാത്രിയിൽ  ജന്മിമാരുടെ  നെല്ലറ തേടി കമ്മ്യൂണിസ്റ്റുകാർ പോകുന്നത് കാണുമ്പോൾ ആവേശം കേറിയ കുട്ടിക്കാലം. എന്നാൽ അച്ഛന്റെ സുഹൃത്തുക്കളെല്ലാം ഗാന്ധിയന്മാർ. ദേശസ്നേഹിയായ അച്ഛൻ മകനെ വിട്ടത് രാമനാട്ടുകരയിലെ സേവാമന്ദിർ സ്‌കൂളിലേക്ക്. രാധാകൃഷ്ണ  മേനോനായിരുന്നു  മാനേജർ. ജീവിതത്തിന് തെളിച്ചമുണ്ടാക്കി തന്ന ഗുരുജിയാണ് മേനോൻ. കയ്യൂരും കരിവെള്ളൂരും കാവുമ്പായിയും കഥകളായി നിറഞ്ഞിട്ടും ചോര ചിന്തുന്ന വിപ്ളവമല്ല, അഹിംസാ വിപ്ളവമാണ്  ശരിയെന്ന്  മനസിലുറപ്പിച്ചു. വാർധയിൽ ഗാന്ധിജി  സ്ഥാപിച്ച  സേവാഗ്രാമത്തിലേക്ക്, കൃഷിശാസ്ത്ര ഡിപ്ളോമ  വിദ്യാർത്ഥിയായി രാജാജി വണ്ടികയറി.

മോഹന കഥനാ ട്ടിലേക്ക് തിരിച്ചുവരുമെന്ന തീരുമാനത്തോടെയാണ് വാർധയിലെത്തിയത്. മൂന്നു വർഷത്തെ കോഴ്സ്. ചർക്കയിൽ  നൂൽനൂറ്റും  കൃഷി ചെയ്തും പാചകവുമായി  വേറിട്ടൊരന്തരീക്ഷം. അക്കാലത്തായിരുന്നു ഗാന്ധിജിയുടെ നൂറാം ജന്മവാർഷികം. മോഹൻ എന്ന കുട്ടി  ഇന്ത്യയുടെ മഹാത്മജിയായ വലിയകഥ പ്രചരിപ്പിക്കാനായി  പത്തു ബോഗികളുള്ള  'ഗാന്ധിദർശൻ" ട്രെയിൻ  ഒരു വർഷം രാജ്യത്തെമ്പാടും ഓടിക്കാൻ സർക്കാർ തീരുമാനിച്ചു. ആ ട്രെയിനിൽ വോളന്റിയറായി രാജാജി ചേർന്നു. ഇന്ത്യയുടെ ഉള്ള് തൊട്ടുള്ള ആ ട്രെയിൻ യാത്രയിലാണ് ഗാന്ധിജി  ഉള്ളിൽക്കൂടിയത്. ഗാന്ധിയുടെ  അഹിംസയെന്ന വിദ്യയെ പരീക്ഷിക്കാൻ രാജാജിയുൾപ്പെടെ  നാലുചെറുപ്പക്കാർ തീരുമാനിച്ചു. കൊള്ളക്കാരുടെ കളിത്തൊട്ടിലായ ചമ്പൽക്കാട്ടിലേക്കായിരുന്നു  നാൽവർ സംഘത്തിന്റെ സാഹസികയാത്ര.

തോക്കിൻ മുനയിൽകൊ ള്ളക്കാരെ പേടിച്ച്  വൈകിട്ട്  അഞ്ചുമണിയാകുമ്പോഴേ ഗ്രാമീണർ വീടിനകത്ത് കയറി കതകടയ്ക്കും. കൊള്ളയും കൊലയും നിറഞ്ഞാടിയ എഴുപതുകളിൽ ചമ്പൽക്കാട്ടിലെത്തുമ്പോൾ രാജാജിക്ക്  22 വയസ്. മൊറാന  ജില്ലയിലെ  ജ്വാരാ ഗ്രാമത്തിലെ നദിക്കരയിലാണ് ഗാന്ധിയാശ്രമം കെട്ടിയത്. ഇവിടെ നിൽക്കുന്നത്  ആപത്താണെന്ന്  യുവാക്കളോട്  ഗ്രാമീണർ പറഞ്ഞു. രണ്ടുമൂന്നു ദിവസത്തിനുള്ളിൽ തന്നെ കൊള്ളക്കാരുടെ വലിയ പടയെത്തി. കൈ പിറകിലേക്ക്  കെട്ടിയിട്ട്  വായിൽ തുണി തിരുകിയായിരുന്നു ക്രൂരമർദ്ദനം. ഇനിയിവിടെ  കണ്ടാൽ  വച്ചേക്കില്ലെന്ന്  നെഞ്ചിൽ  തോക്കമർത്തി ആക്രോശിച്ചു. ആശ്രമം തരിപ്പണമാക്കി കൊള്ളക്കാർ മടങ്ങി.

കു തിരപ്പുറത്തും മോട്ടോർ സൈക്കിളിലും തോക്കുകളേന്തിയെത്തിയ കൊള്ളക്കാരെ കണ്ടുപേടിച്ച് വീടിനകത്തായിരുന്ന ഗ്രാമീണർ യുവാക്കളുടെ അടുത്തേക്ക് ഓടിയെത്തി. വെള്ളവും മരുന്നും നൽകി ശുശ്രൂഷിച്ചു. ചെറുപ്പക്കാർക്ക്  വേണ്ടി  ഗ്രാമീണർ ഒരുപിടി അരിയും ഗോതമ്പും ദിവസവും ഒരു പാത്രത്തിലിട്ടു. രണ്ടാഴ്ച കൂടുമ്പോൾ വീടുകൾ  തോറും നടന്ന് രാജാജി ധാന്യങ്ങൾ ശേഖരിക്കും. ഇതായിരുന്നു നാൽവർ സംഘത്തിന്റെ അന്നം. ഗ്രാമീണരുടെ  സഹായത്തോടെ പിന്നീടൊരു എരുമയെ വാങ്ങി. ആശ്രമത്തിലെ ആവശ്യം കഴിഞ്ഞുള്ള പാൽ വിറ്റു. ആശ്രമത്തിനരികിൽ ചെറിയതോതിൽ പച്ചക്കറി കൃഷി തുടങ്ങി. മിച്ചം പിടിച്ച് സൈക്കിൾ വാങ്ങി. വാർത്തകളറിഞ്ഞ്  ജയപ്രകാശ്  നാരായണൻ എത്തിയതോടെ  എല്ലാവരും ഉഷാറായി. രാജാജിയുടെ പ്രവർത്തനങ്ങളും കൊള്ളക്കാരുടെ ചെയ്തികളും ഗ്രാമീണർ ഇഴപിരിച്ച് മനസിലാക്കി. കൊള്ളത്തലവന്മാരായ മാധവ് സിംഗിന്റെയും മോർ സിംഗിന്റെയും തലയ്ക്ക് പത്തുലക്ഷമാണ് മധ്യപ്രദേശ് സർക്കാർ വിലയിട്ടിരുന്നത്. രാജഗോപാലിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചകളെ തുടർന്ന് കീഴടങ്ങിയവരെ ശിക്ഷിക്കില്ലെന്നും പുനരധിവസിപ്പിക്കാമെന്നും ധാരണയായി.

നാട്ടുകാരുടെ പിന്തുണയില്ലെന്ന് ബോധ്യമായതോടെ കൊള്ളക്കാർ പത്തി മടക്കിത്തുടങ്ങി. അങ്ങനെ രാജാജിയുടെ ഗാന്ധിയൻ അഹിംസാപ്രയോഗത്തിന് ആദ്യജയം ഉണ്ടായത്  1972 ഏപ്രിൽ 12നാണ്. കുറച്ച്  കൊള്ളക്കാർ ആശ്രമത്തിൽ വന്ന്  കീഴടങ്ങി. കൊള്ളക്കാരോട്  അനുകമ്പയോടെ പെരുമാറിയ  രാജാജി  അവരെയും കുടുംബത്തെയും പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി. 1976  വരെ മൊറേനയിലെ ആശ്രമത്തിൽ തുടർന്നു. ഇക്കാലത്തിനിടെ എഴുനൂറോളം കൊള്ളക്കാർ ആശ്രമത്തിലെത്തി ആയുധമുപേക്ഷിച്ചു. എസ്.എൻ. സുബ്ബറാവുവും ജയപ്രകാശ്  നാരായണനും  ഉപദേശങ്ങളുമായി രാജാജിക്ക്  മുന്നേ നടന്നു.

ച മ്പൽക്കാടുകളിലെ  പരീക്ഷണം  വിജയിച്ചതോടെ  ഇന്ത്യയിലെവിടെയും  അഹിംസ വേരുപിടിക്കുമെന്ന് ഉറപ്പായി. നേരെ പോയത് വടക്കുകിഴക്കൻ അതിർത്തിയിലേക്കാണ്. നാഗാലാന്റിലെ ചുചുയിമ്ളാംഗിൽ ഗാന്ധിയാശ്രമം സ്ഥാപിച്ചു. രണ്ടുവർഷത്തിന് ശേഷം നെഹ്റു സേവാ സംഘിന്റെ  കൺസൾട്ടന്റായി  ഒറീസയിലേക്ക്. പിന്നെ ഇന്ത്യയുടെ ഗ്രാമങ്ങളിലുടനീളം അഹിംസയുടെ  വിനയസ്‌മിതവുമായി ഈ മലയാളി നടന്നെത്തി.

പദയാത്രാ മിശിഹഅ ഹിംസാമാർഗത്തിലൂടെ സാമൂഹിക, സാമ്പത്തിക  പരിവർത്തനം സാധ്യമാക്കാനായി 1990ലാണ് ഭോപ്പാൽ കേന്ദ്രമാക്കി രാജാജി  ഏകത  പരിഷത്ത് സ്ഥാപിച്ചത്. മനുഷ്യന്റെ  മേൽവിലാസമായ ഭൂമിയുടെ പ്രശ്നങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ദാരിദ്ര്യവും അസമത്വവും തീരില്ലെന്ന  ചിന്തയുമായി  പ്രക്ഷോഭങ്ങളാംരംഭിച്ചു. വേഗങ്ങളുടെ ലോകത്ത് നഷ്ടപ്പെട്ട മൂല്യങ്ങളെ തിരിച്ചുപിടിക്കാൻ  പദയാത്രകളാണ്  നല്ലതെന്ന ഗാന്ധിവചനം പ്രയോഗത്തിലാക്കി. ഏകതാ പരിഷത്ത്  പ്രവർത്തകരുടെ വർഷങ്ങളുടെ നീണ്ട ശ്രമത്തിനൊടുവിൽ 1999ൽ ആദ്യ പദയാത്ര. വിവിധ സംസ്ഥാനങ്ങളിലൂടെ  3500 കിലോമീറ്ററാണ്  നൂറുകണക്കിനാളുകൾ നടന്നത്. സമരക്കാരുടെ കൂടെ വെയിലത്ത് നടക്കുകയും  ഉണ്ണുകയും പാതയോരത്ത് കിടന്നുറങ്ങുകയും ചെയ്തിരുന്ന നേതാവിനെ അവരാദ്യമായി കാണുകയായിരുന്നു. രാജാജിയുടെ  നേതൃത്വത്തിൽ എത്ര ദൂരം വേണമെങ്കിലും നടക്കാൻ ആവേശമായിരുന്നു ഗ്രാമീണർക്ക്. ആദ്യയാത്രയ്ക്ക് ശേഷം ഗ്രാമങ്ങളിലൂടെ വർഷാവർഷം ആയിരത്തോളം കിലോമീറ്റർ പദയാത്രകൾ സംഘടിപ്പിച്ച് ഏകതാപരിഷത്ത് ഇന്ത്യയുടെ ആത്മാവിലൂടെ നടന്നു.

2007 ഒക്ടോബർ രണ്ടിന് മധ്യപദേശിലെ ഗ്വാളിയോറിൽ നിന്ന്  28 ദിവസം 25000 ആളുകളുമായി ഡൽഹിയിലേക്ക് നടത്തിയ പദയാത്ര ശ്രദ്ധേയമായി. ജനശബ്ദത്തെ അവഗണിക്കാനാകാതെ കേന്ദ്ര സർക്കാർ ഭൂപരിഷ്‌കരണ സമിതി രൂപീകരിച്ചു. രാജാജിയെ സമിതിയംഗമാക്കി. സമരം തീർന്നതോടെ സർക്കാർ വാക്ക് മറന്നു. ഭൂമി, വെള്ളം, കാട് എന്നിവയിൽ ജനാധികാരം സ്ഥാപിച്ചെടുക്കാൻ വീണ്ടുമൊരു കൂറ്റൻ പദയാത്രയ്ക്ക് കളമൊരുങ്ങി. ജനസത്യാഗ്രഹ എന്ന പദയാത്രയ്ക്ക് മുന്നോടിയായി  2011 ഗാന്ധിജയന്തി ദിനത്തിൽ കന്യാകുമാരിയിൽ നിന്നും സംവാദയാത്ര തുടങ്ങി. ഒരു വർഷം നീണ്ട യാത്രയിൽ ഒരുലക്ഷം ആളുകൾ അനുഗമിച്ചു. ഡൽഹിയിലെ അധികാര കേന്ദ്രങ്ങളിലേക്ക്  ജനവികാരം തിരിയാതിരിക്കാൻ സർക്കാർ ഇടപെട്ട് യാത്രാപഥം മാറ്റി. കേന്ദ്രമന്ത്രി ജയറാം രമേശ് ആഗ്രയിലെത്തിയാണ്  2012 ഒക്ടോബർ 11ന് ധാരണാകരാറിൽ ഒപ്പുവച്ചത്.
രാജാജിയുടെ നേതൃത്വത്തിലുള്ള സമരങ്ങളെ തുടർന്നാണ് രാജ്യത്ത് ഭൂമിയേറ്റെടുക്കൽ നിയമവും വനാവകാശ നിയമവും കൊണ്ടുവന്നത്. ഏകതാ പരിഷത്തിന്റെ നേതൃത്വത്തിൽ പദയാത്രയായി ഇതുവരെ പിന്നിട്ടത്  30000 കിലോമീറ്ററെന്ന് കൂടി അറിയുമ്പോഴേ ഇവരുടെ പ്രവർത്തനത്തിന്റെ തീവ്രതയറിയൂ. മൂന്നു ലക്ഷത്തിലധികം ആദിവാസി-ദളിത് കുടുംബങ്ങൾക്ക് ഭൂമി നേടിക്കൊടുക്കാൻ സമരങ്ങൾക്കായി. പദയാത്രാ ഗാന്ധിയെന്നും രാജാജിക്ക് പേരുണ്ടിപ്പോൾ. രണ്ട് നിയമങ്ങളും അട്ടിമറിച്ച്  മോദി സർക്കാർ സ്വന്തം കുഴി തോണ്ടുകയാണെന്ന്  രാജാജി പറഞ്ഞു.

ഇന്ത്യയിൽ അടിമപ്പണി  ഇല്ലാതാക്കാൻ സുപ്രീംകോടതി നിയോഗിച്ച ഏകാംഗ കമ്മിഷനുമായിരുന്നു രാജാജി. ഇതുവരെ കേരളത്തിൽ നിന്നുൾപ്പെടെ കുട്ടികളടക്കം 12000 ത്തോളം പേരെ  അടിമത്തത്തിൽ നിന്നു മോചിപ്പിച്ചു.

അനുഭവ സാക്ഷ്യങ്ങൾസാ മൂഹിക പ്രവർത്തനത്തിന് നാലു തൂണുകളുണ്ടെന്നാണ്  രാജാജിയുടെ അഭിപ്രായം. യുവാക്കളുടെ ശക്തി, പാവങ്ങളുടെ ശക്തി, ഐക്യദാർഢ്യം, അഹിംസ എന്നിവയാണ് നാലു തൂണുകൾ. 120 കോടി ജനങ്ങളുള്ള രാജ്യത്ത് വെറും അരലക്ഷം ആളുകൾ സംഘടിച്ചപ്പോൾ തന്നെ ഭരണകൂടം വിറച്ചു. പാവങ്ങളുടെ, സാധാരണക്കാരുടെ ശക്തി അത്രയധികമാണ്. സമൂഹത്തിൽ നടക്കുന്ന സമരങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കേണ്ടത്  എല്ലാവരുടെയും ആവശ്യമാണ്. ഏത്  സമരത്തിനും ശക്തമായ ആത്മീയതലം വേണമെന്നും ഇദ്ദേഹം വാദിക്കുന്നു.
സേവനവും രാഷ്ട്രീയവും രണ്ടാണ്. രണ്ടും ഒരുമിച്ചു  കൊണ്ടുപോകാനാകില്ല. സമരക്കാരോടൊപ്പം ചേരാൻ കഴിയാത്തവർക്ക് മറ്റ് ദാനങ്ങൾ നടത്താനാവും. സമയം, ബുദ്ധി, പണം തുടങ്ങിയ പലതും നൽകാം. തല്ലിത്തകർക്കുക എന്നതായിരുന്നു സമരങ്ങളോട് ആദ്യകാലത്ത് സർക്കാർ നിലപാട്. അവഗണിച്ച്  ക്ഷീണിപ്പിക്കുക എന്നതാണ് ഇപ്പോഴത്തെ തന്ത്രം. നിയമനിർവഹണത്തിന്റെ പേരിലുള്ള ഭരണകൂട ആക്രമണങ്ങളും അമിതമായ പൊലീസിംഗും കുറച്ചാലേ  നക്സലിസത്തെ നേരിടാനാകൂ. നക്സലിസം ഇന്ന് ബിസിനസാണ്. തോക്കുകമ്പനികൾക്കും സർക്കാരുകൾക്കും ഇതിൽ പങ്കുണ്ട്.
സാമൂഹ്യ പ്രവർത്തകരെ നക്സലൈറ്റുകളാക്കുന്നത് ദുരുദ്ദേശ്യമാണ്. കോടികൾ ചെലവാക്കി പൊലീസിനെയും പട്ടാളത്തെയും നിയോഗിച്ചിട്ടും നക്സലൈറ്റുകളെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല. സ്വാതന്ത്ര്യത്തിനു ശേഷം രാജ്യത്ത്  99000 ഗ്രാമങ്ങളില്ലാതായി. 29000 ഗ്രാമങ്ങളിൽ ശവമടക്കാൻ പോലും സ്ഥലമില്ല. കർഷക മരണങ്ങൾ കൂടുന്നു. തോക്കിൻകുഴലിലൂടെ നല്ല സാമൂഹ്യമാറ്റം കൊണ്ടുവരാനാകില്ലെന്ന് ഏവരും ഓർക്കണം.

കേരളം കൊള്ളാംകേ രളത്തിലെ യുവാക്കളിൽ പ്രതീക്ഷയുണ്ട്. നിൽപ്പ് സമരവും ഇരിപ്പ് സമരവുമെല്ലാം വിജയിച്ചത് സോഷ്യൽ മീഡിയയുടെ ഇടപെടൽ കൊണ്ടാണ്. സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റിടുക എന്നത് സമരങ്ങളോടുള്ള രാഷ്ട്രീയ ഐക്യദാർഢ്യം തന്നെയാണ്. അതേസമയം, പോഷകക്കുറവിനാൽ ആദിവാസിക്കുഞ്ഞുങ്ങൾ മരിക്കുന്നതും താഴേതട്ടിലുള്ളവരുടെ ദുരിതങ്ങളും പ്രബുദ്ധകേരളത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
മ നുഷ്യത്വത്തിനും  മൂല്യമുണ്ട്  എന്ന മുദ്രാവാക്യവുമായി ഡൽഹിയിൽ നിന്ന് വിവിധ രാജ്യങ്ങളിലൂടെ  8450 കി.മീ നടന്ന്  ജനീവയിലേക്കെത്തുന്ന  ജയ്ജഗത് -2020 പദയാത്രയാണ് രാജാജിയുടെ അടുത്ത ലക്ഷ്യം. കാനഡക്കാരി ജിൽ ആണ് ജീവിതപങ്കാളി. ലോകത്താകമാനം ഗാന്ധിയൻ ആശയങ്ങളുടെ സജീവപ്രചാരകർ കൂടിയാണ് ഇരുവരും.
(ലേഖകന്റെ ഫോൺ: 9496801425)

http://news.keralakaumudi.com/news.php?nid=ff515fdfe68681ed0b72c218c6151f95

No comments:

Post a Comment